അയർലൻഡിൽ കാറിടിച്ചു മരിച്ച മലയാളി നഴ്സ് സിനി ചാക്കോയുടെ മൃതദേഹം ഈയാഴ്ച നാട്ടിലെത്തിക്കും; എംബസി നടപടികൾ പൂർത്തിയാക്കി, സംസ്കാരം കുറിച്ചി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് വലിയ പള്ളിപള്ളിയില്

അയർലൻഡിലെ കോർക്കിൽ കാറിടിച്ചു മരിച്ച മലയാളി നഴ്സ് സിനി ചാക്കോ(27)യുടെ മൃതദേഹം ഈയാഴ്ച അവസാനത്തോടെ നാട്ടിലെത്തിക്കും. നാളെ എംബസി നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുക്കും.
കുറിച്ചി കൊച്ചില്ലത്തായ വട്ടംചിറയിൽ പി.സി. ചാക്കോയുടെ (അച്ചൻകുഞ്ഞ്) മകളാണു സിനി. മാതാപിതാക്കളും സഹോദരനും അയർലൻഡിലുണ്ട്. വ്യാഴാഴ്ച സിനിയുടെ മൃതദേഹം നാട്ടിലെത്തിക്കാമെന്ന പ്രതീക്ഷയിലാണു ബന്ധുക്കൾ. സംസ്കാരം കുറിച്ചി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് വലിയ പള്ളിയിലാണു നടക്കുക.
സംസ്കാരസമയം തീരുമാനിച്ചിട്ടില്ല. കോർക്കിലെ യൂണിവേഴ്സിറ്റി ആശുപത്രിയിൽ നഴ്സായിരുന്നു സിനി. മാർച്ച് 14നു രാത്രി ജോലി കഴിഞ്ഞു സമീപത്തെ താമസസ്ഥലത്തേക്കു നടന്നുപോകുന്നതിനിടെയാണ് അപകടം. ഒരു മാസത്തോളം വെന്റിലേറ്ററിലായിരുന്ന സിനി കഴിഞ്ഞ വ്യാഴാഴ്ചയാണു മരിച്ചത്. ഒക്ടോബർ അവസാനമാണു ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ സ്റ്റാഫ് നഴ്സായിരുന്ന സിനി അയർലൻഡിൽ എത്തിയത്.
കഴിഞ്ഞ ദിവസം സിനിക്ക് മലയാളി സമൂഹം പ്രാര്‍ഥനയിലൂടെ യാത്രാമൊഴി നല്‍കിയിരുന്നു. സിനിയുടെ ഭൗതികശരീരം സ്വദേശത്തേക്കു കൊണ്ടുവരുന്നതിനു മുന്നോടിയായുള്ള പ്രാർഥനാ കർമ്മങ്ങൾ കോർക്കിൽ നടന്നു. ഒട്ടേറെ വൈദികരും സിനിയുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചടങ്ങുകളിൽ പങ്കെടുത്തു.
തിങ്കളാഴ്ചയാണ് സിനിയുടെ ഭൗതിക ശരീരം കോട്ടയം കുറിച്ചിയിലെ വസതിയിലേക്കു കൊണ്ടുവരുന്നത്. ഇതിനു മുന്നോടിയായി സംസ്കാര ചടങ്ങിന്റെ ആദ്യ രണ്ടു ഘട്ടങ്ങളാണ് അയർലൻഡിൽ നടക്കുന്നത്. അയർലൻഡിലെത്തിയ സിനിയുടെ മാതാപിതാക്കളും സഹോദരനും ചടങ്ങുകളിൽ പങ്കെടുക്കുന്നുണ്ട്. കാര്‍ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ഐസിയുവിലായിരുന്ന സിനി ചാക്കോ പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. കോട്ടയം ചങ്ങനാശേരി റോഡിൽ ചിങ്ങവനത്തിനു സമീപമുള്ള വട്ടന്ചിറ കുറിച്ചി പാറശേരി സ്വദേശിനിയായ സിനി ചാക്കോ, കോര്‍ക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ നഴ്സായി ജോലിചെയ്തു വരികയായിരുന്നു.
കഴിഞ്ഞ മാസം 14–ാം തീയതി രാത്രി ആശുപത്രി ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് പോകും വഴിയാണ് അപകടം സംഭവിച്ചത്. സ്റ്റാര്‍സ് ഫീല്‍ഡ് ക്രോസിങ്ങിലെ റൗണ്ട് എബൗട്ടില്‍ റോഡ് മുറിച്ചു കടക്കവെ സിനിയെ കാര്‍ വന്നു ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ അബോധാവസ്ഥയിലായ സിനിയെ ആംബുലന്‍സില്‍ കോര്‍ക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
വെല്ലൂരില്‍ പഠനം പൂര്‍ത്തിയാക്കിയ സിനി ഡല്‍ഹി എയിംസില്‍ ജോലിചെയ്തിട്ടുണ്ട്. ആറു മാസങ്ങള്‍ക്കു മുന്‍പാണ് അയര്‍ലണ്ടില്‍ നേഴ്സായി എത്തിയത്. കോട്ടയം കുറിച്ചി വട്ടന്‍ചിറയിലായ പാറച്ചേരി ആണ് വീട്. കോട്ടയം കുറിച്ചി സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് വലിയപള്ളി ഇടവകാംഗം ആണ്.